ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി വിവിധ മേഖലകളിൽ കൈയേറ്റങ്ങൾ നീക്കുന്നത് തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 202.7 കിലോമീറ്ററിലധികം ഫുട്പാത്തുകൾ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. അനധികൃത കച്ചവടങ്ങൾ, താൽക്കാലിക നിർമാണങ്ങൾ, പരസ്യബോർഡുകൾ, മറ്റ് തടസ്സങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്.
നടപ്പാതകൾ കൈയേറിയതിനെ തുടർന്ന് കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട സാഹചര്യം പല പ്രദേശങ്ങളിലും ഉണ്ടായിരുന്നുവെന്ന് ബി.ബി.എം.പി വ്യക്തമാക്കി.
നടപടി വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. കാൽനടയാത്രക്കാർക്ക് സുരക്ഷിതവും തടസ്സരഹിതവുമായി ഫുട്പാത്തുകൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും, നിയമവിരുദ്ധമായി വീണ്ടും കൈയേറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബിബിഎംപി മുന്നറിയിപ്പ് നൽകി.
SUMMARY: Footpath clearance will continue; over 202 km of encroachments removed in three days















