പെഷാവർ: പാകിസ്ഥാനിൽ വീണ്ടം ബോംബ് സ്ഫോടനം. വ്യത്യസ്ത സ്ഫോടനങ്ങളിലായി കുട്ടികളടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ 30-ലധികം പേരുടെ മരണത്തിനിടയാക്കിയ ഫിദായീൻ ആക്രമണം നടന്ന് ഒരാഴ്ച തികയും മുമ്പാണ് പാകിസ്ഥാനെ നടുക്കി വീണ്ടും സ്ഫോടന പരമ്പരയുണ്ടായിരിക്കുന്നത്. വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ വടക്കൻ വസീറിസ്താനോട് ചേർന്ന ബന്നു ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന് സമീപമാണ് ഒരു സ്ഫോടനമുണ്ടായത്. ഇതിൽ കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനുപുറത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ ഒരു കുഞ്ഞ് മരിക്കുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. കുട്ടികൾ സമീപത്തെ വയലിൽ കളിക്കുമ്പോൾ ശ്രദ്ധയിൽപെട്ട മോർട്ടാർ ഷെൽ വീട്ടിലേക്ക് എടുത്തുകൊണ്ടുപോയത് പൊട്ടിത്തെറിക്കുകയായിരുന്നു.
SUMMARY: Another bomb blast in Pakistan; three dead
















