വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതി വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലില്‍ മദ്യത്തെക്കുറിച്ച് അറിയില്ലെന്നും മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും ആന്റോ എക്സൈസ് അന്വേഷണ സംഘത്തിന് മുൻപില്‍ ആവർത്തിച്ചു.
ഭാര്യാമാതാവ് ബാങ്ക് ലേലത്തില്‍ സ്വന്തമാക്കിയതാണെന്നാണ് വാദമെങ്കിലും വീടും കെ.എസ്.ഇ.ബി കണക്ഷനും ആന്റോയുടെ പേരിലാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, ഈ വീട് അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് മീനങ്ങാടി പഞ്ചായത്ത് നല്‍കിയ സ്റ്റോപ്പ് മെമ്മോയുടെ പകർപ്പും പുറത്തുവന്നു.
SUMMARY: Anto Augustine’s custody period has ended; he is being sent back to jail
















