തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ വ്യാപക അന്വേഷണം. ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരായ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രധാന പ്രതികളായ എട്ട് പേർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
വധശ്രമം അടക്കമുള്ള കേസില്‍ ഇരുന്നൂറിലേറെ പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച കേസില്‍ ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് വിവരം. ഏതാണ്ട് എല്ലാവരെയും ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നേടിട്ടത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
മ്യൂസിയം പോലീസിനെ കൂടാതെ ഷാഡോ, ഡാൻസാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെയുള്ള സംഘർഷത്തിന് നേതൃത്വം നല്‍കിയ മുൻ കൗണ്‍സിലർ ഐപി ബിനു അടക്കം പതിനെട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ഐപി ബിനു അടക്കമുള്ള ചിലർ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.
SUMMARY: ED officials attack case; Lookout notice issued for eight main accused















