ന്യൂഡൽഹി: ഇന്ധനക്ഷാമം ഉണ്ടെന്ന വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട്, പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ വാങ്ങി ശേഖരിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. തമിഴ്നാട്ടില്‍ കുടിവെള്ളം നിറയ്ക്കുന്ന കാനുകളില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടല്‍.
സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കുപ്പികളിലോ കണ്ടെയ്നറുകളിലോ ഇന്ധനം നല്‍കുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഇന്ധന ലഭ്യതയ്ക്ക് യാതൊരുവിധ കുറവുമില്ലെന്നും, അതിനാല്‍ അനാവശ്യമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
SUMMARY: Central government says strict action will be taken if fuel is supplied in bottles and cans















