കൊച്ചി: സോളാർ ഗൂഢാലോചനക്കേസിലെ കോടതി നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. സോളാർ പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേർത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് നിലവില്‍ കോടതി നടപടികള്‍ തുടരുന്നത്.
അഡ്വ. സുധീർ ജേക്കബ് നല്‍കിയ ഹർജിയില്‍ മന്ത്രിക്കെതിരായ സാക്ഷിമൊഴികള്‍ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാദം. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസില്‍ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗം സുധീർ മലയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇത്തരം സാക്ഷിമൊഴികള്‍ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും അതിനാല്‍ കേസ് താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ട് കോടതി നടപടികളുമായി മുന്നോട്ട് പോകാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
SUMMARY: Setback for Ganesh Kumar; Petition to stay proceedings in solar case dismissed
















