ബെംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ചു സര്‍ക്കാര്‍ ഡോക്ടർമാർ ഈ മാസം 11 മുതൽ സമരത്തിനൊരുങ്ങുന്നു. പ്രമോഷൻ, ഒഴിവുള്ള സീനിയർ പോസ്റ്റുകളിലേക്കുള്ള നിയമനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണ് സമരം.
തസ്തികകൾ നികത്താത്തതിനാൽ സീനിയർ ഡോക്ടർമാർ പ്രമോഷനില്ലാതെയാണു വിരമിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികള്‍ ആരോപിക്കുന്നു. സമരം നടക്കുന്നതിനാല്‍ 11 മുതൽ 15 വരെ ഒപി സേവനങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ 16 മുതൽ സമ്പൂർണ ബഹിഷ്കരണമാണു പദ്ധതിയിട്ടിരിക്കുന്നതെന്നു കെജിഎംഒഎ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ജീവനക്കാർ ഉൾപ്പെടെ ഏകദേശം 65,000 മുതൽ 80,000 വരെ ജീവനക്കാർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രോഗികൾക്കു ചികിത്സ നിഷേധിക്കപ്പെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കര്‍ശന സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
SUMMARY: Government doctors go on strike, raising various demands
















