എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പണം പലിശക്ക് നല്‍കിയ മുൻ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം. റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ പ്രദീപിനും ഭാര്യ ബിന്ദുവിനും എതിരെയാണ് ആശയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. 2022ല്‍ കോട്ടുവള്ളി സ്വദേശിയായ മുൻ പോലീസുകാരനില്‍ നിന്ന് പല തവണയായി വാങ്ങിയ 10 ലക്ഷം രൂപ വാങ്ങിയെന്നും മുതലും പലിശയും ചേർത്ത് നല്‍കിയിട്ടും ഭീഷണി തുടർന്നെന്നുമാണ് പ്രധാന ആരോപണം. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സ്റ്റേഷനില്‍ ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഭീഷണി തുടർന്നെന്ന് കുടുംബാംഗങ്ങളും ആരോപിച്ചു.
മരണത്തിന് കാരണക്കാരായവരുടെ പേരുകളും കത്തില്‍ പരാമർശിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ആശയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോപണ വിധേയനായ മുൻ പോലീസുകാരൻ്റെ മൊഴി കൂടി രേഖപ്പെടുത്തി തുടർനടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം.
SUMMARY: Threatened by loan shark; Housewife commits suicide by jumping into river
▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)