ഇസ്രയേൽ വ്യോമാക്രമണം; മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ സെഡിഗി സാബർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: വടക്കൻ ടെഹ്‌റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ മാധ്യമമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാബർ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു.

ഗിലാൻ പ്രവിശ്യയിലെ അസ്താനെയെ അഷ്‌റഫിയ എന്ന സ്ഥലത്തെ മാതാപിതാക്കളുടെ വീട്ടില്‍വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിദ്ദിഖിയ്ക്കായി അമേരിക്ക വലവിരിച്ചുവരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സിദ്ദിഖിയുടെ 17-കാരനായ മകന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്‌റാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിനെ പിടിച്ചുലച്ച 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ പദ്ധതി ഇസ്രയേലും ഇറാനും അംഗീകരിച്ചതിനു പിന്നാലെയാണിത് .

ഇസ്രയേൽ രഹസ്യന്വേഷണ ഏജൻസിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷന് നേതൃത്വം നൽകിയത്. കഴിഞ്ഞ മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

SUMMARY: Israeli airstrike; Senior Iranian nuclear scientist Sedighi Saber killed

LEAVE A REPLY

Please enter your comment!
Please enter your name here