കൊച്ചി: കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് ഒരു മാസത്തെക്ക് തടഞ്ഞ് ഹൈക്കോടതി. ഈ സമയത്തിനുള്ളില്‍ മുൻകൂർ ജാമ്യത്തിനായി ഫർമാന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എഡപ്പഗത്താണ് കേസ് പരിഗണിച്ചത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നതാണ് മുഹമ്മദ് ഫർമാന് എതിരെ ചുമത്തിയിട്ടുള്ള കുറ്റം. കേസ് നടക്കുന്നത് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലായതിനാല്‍ ട്രാൻസിറ്റ് ജാമ്യഹർജിയായി മാത്രമെ ഫർമാന്റെ ഹർജി പരിഗണിക്കാൻ സാധിക്കുവെന്നും കോടതി വ്യക്തമാക്കി. മകളെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ കാണിച്ചുള്ള പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസ് എടുത്തത്.
2026 മാർച്ച് 11ന് തിരുവനന്തപുരത്ത് വെച്ചാണ് വൈറല്‍ പെണ്‍കുട്ടിയും നടൻ ഫർമാൻ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി എന്നത് അടക്കം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്.
ഇതോടെ പെണ്‍കുട്ടിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ ഐ.ഡി കാർഡ് അടക്കം തെളിവായുണ്ടെന്നും പെണ്‍കുട്ടി വാദിച്ചു. മധ്യപ്രദേശിലായിരുന്നുവെങ്കില്‍ ദുരഭിമാനക്കൊലക്ക് ഇരയാകുമായിരുന്നുവെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലായത് നിങ്ങളുടെ ഭാഗ്യമാണെന്ന് കോടതി പറയുകയും ചെയ്തു.
SUMMARY: Kumbh Mela viral girl’s wedding; husband Farman Khan’s arrest stayed for a month
















