തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആർ രശ്മി ബിജെപിയില്‍ ചേർന്നു. മാരാർജി ഭവനില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരില്‍ നിന്ന് രശ്മി അംഗത്വം സ്വീകരിച്ചു. താൻ നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ നിന്ന് തിക്താനുഭവം ഉണ്ടായതിന് പിന്നാലെയാണ് പാർട്ടിയില്‍ നിന്ന് അകന്നതെന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം രശ്മി പറഞ്ഞു.
അതേസമയം, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രശ്മി മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. ബിജെപിയിലേക്ക് കടന്നുവന്നതില്‍ സന്തോഷമെന്നും കോണ്‍ഗ്രസ് നല്‍കിയ സ്നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. കോണ്‍ഗ്രസ് ഒരുപാട് നാള്‍ തന്നെ നെഞ്ചോട് ചേർത്തുപിടിച്ചു. വളരെ കുറച്ച് വോട്ടുകള്‍ക്കാണ് താൻ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
കൊട്ടാരക്കരയില്‍ താൻ സജീവമായി നില്‍ക്കാൻ ശ്രമിച്ചിരുന്നു. അവിടം കൊടിക്കുന്നില്‍ സുരേഷിനെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക വിഭാഗമുണ്ടെന്നും കൊട്ടാരക്കരയില്‍ കൊടിക്കുന്നിലിനെ തളച്ചിട്ടിരിക്കുകയാണെന്നും രശ്മി പറഞ്ഞു. പിന്നാലെ കൊടുക്കുന്നില്‍ നല്‍കിയ അവസരങ്ങള്‍ താൻ മറക്കില്ല എന്നും ജെബി മേത്തർ അടക്കമുള്ളവർ നല്‍കിയ പിന്തുണയും ഓർക്കുകയാണെന്നും രശ്മി പറഞ്ഞു.
SUMMARY: Mahila Congress leader R. Rashmi joins BJP















