ഇംഫാല്‍: സംഘർഷത്തിന് പിന്നാലെ മണിപ്പൂരില്‍ കനത്ത ജാഗ്രത. മണിപ്പൂരിലെ ഉഖ്റൂലിലെ സംഘർഷം നിയന്ത്രിക്കാൻ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നിന്നാല്‍ കർശന നടപടിയെടുക്കുമെന്ന് പോലിസ് അറിയിച്ചു. ലിറ്റാൻ സാരയ്ഖോങ് ഗ്രാമത്തില്‍ സായുധ സംഘങ്ങള്‍ വീടുകള്‍ക്ക് തീയിട്ടതിന് പിന്നാലെയാണ് കുക്കി- നാഗ വംശീയ സംഘർഷം മണിപ്പൂരില്‍ വ്യാപിച്ചത്.
ഇതോടെ ഗ്രാമീണർ അയല്‍ ജില്ലയായ കാങ്പോക്പിയിലേക്ക് പാലായനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലിറ്റാൻ ഗ്രാമത്തില്‍ നാഗ യുവാവിനെ ചിലർ അക്രമിച്ചതിന് പിന്നാലെയാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഗോത്ര നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ഇരു ഗോത്ര വിഭാഗങ്ങളും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറുണ്ടായത്. രാത്രി ആകാശത്തേക്ക് പലതവണ നിറയൊഴിച്ചതോടെയാണ് ആളുകള്‍ പാലായനം തുടങ്ങിയത്.
SUMMARY: Manipur clashes: Prohibitory orders declared in the area















