ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക് തീരത്ത് ഭൂചലനമുണ്ടായത്.
ഭൂചലനത്തിന് പിന്നാലെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വലിയ ഉയരത്തിൽ തിരമാലകൾ രൂപപ്പെട്ടു. കുജി തുറമുഖത്ത് 80 സെൻ്റിമീറ്റർ ഉയരത്തിൽ തിരമാലകളുണ്ടായി. മറ്റൊരു തുറമുഖത്ത് 40 സെൻ്റി മീറ്റർ ഉയരത്തിലും തിരമാലകൾ രൂപപ്പെട്ടതായി മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അടിയന്തര സേവനങ്ങൾക്കായി എമർജൻസി ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് ടോക്യോയ്ക്കും അമോറിക്കുമിടയിൽ ബുള്ളറ്റ് ട്രെയിൻ സർവീസ് നിർത്തിവച്ചു. അടച്ചിട്ടിരുന്ന നൊഗാവ ആണവ നിലയത്തിലും അധികൃതർ പരിശോധന നടത്തി.ഭൂചലനം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ അധികൃതർ സുനാമിയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.
കടല്‍പ്പരപ്പിന് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സ്ഥിതിഗതികൾ സങ്കീർണ്ണമായതോടെ രാജ്യത്തുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രധാനമന്ത്രി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ റിക്ടർ സ്കെയിലിൽ എട്ടോ അതിലധികമോ തീവ്രതയുള്ള അതിശക്തമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.നിലവിൽ പ്രവർത്തനരഹിതമായ ഒനാഗാവ ആണവനിലയത്തിലും പ്രത്യേക പരിശോധനകൾ നടന്നു.
SUMMARY: Massive earthquake hits Japan; 7.4 magnitude, followed by tsunami, high alert















