തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി കണ്ടെത്തി. നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഹെല്‍പ്പ് ഡെസ്ക്കുമായി ബന്ധപ്പെട്ട 16 പേര്‍ കൂടി നാട്ടിലെത്തി. കാണാതായ എട്ട് മലയാളികളില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹന്‍ ഉള്‍പ്പെടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കൊച്ചിയില്‍ നിന്നുളള 14 അംഗ സംഘവും ഇവരില്‍ ഉള്‍പ്പെടുന്നു .ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേരുടെ വിവരങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
പ്രളയബാധിതരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ നിന്നാണ് ഏകോപിപ്പിക്കുന്നത്. നേപ്പാളിൽനിന്ന് ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി എത്തിയ മലയാളികൾ സ്വന്തം നിലയിലും മറ്റ് മാർഗങ്ങളിലൂടെയും നാട്ടിലെത്തുമെന്നും നോർക്ക അധികൃതർ വ്യക്തമാക്കി.
നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ഹിമവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നു. 2,500-ലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. 626 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുകൾക്കും അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
SUMMARY: Nepal flood disaster; Now seven people are to be found and 16 more have returned home
















