നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന് ശശി തരൂര്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിക്കാത്തതിലുളള അത്യപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യം തന്നെയാണ്. ഞാന്‍ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച്‌ കേരളത്തില്‍ എത്തിയപ്പോഴും മറ്റ് സന്ദേശങ്ങളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ശശി തരൂര്‍ പ്രതികരിച്ചു. ആര്യാടൻ ഷൗക്കത്ത് നല്ല സ്ഥാനാര്‍ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ തന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശിതരൂര്‍ വ്യക്തമാക്കി.

അതേസമയം, താന്‍ പ്രധാനമന്ത്രിയെ കണ്ടത് ഡെലിഗേഷനെക്കുറിച്ച്‌ സംസാരിക്കാനാണെന്നും മറ്റൊന്നുമില്ലായെന്നും ശശി തരൂർ വ്യക്തമാക്കി. ബിജെപിയിലേക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും തരൂര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ പറഞ്ഞത് തൻ്റെ അഭിപ്രായം ആണ്. പാര്‍ട്ടി എന്നെക്കുറിച്ച്‌ എന്താണ് കരുതുന്നതെന്ന് അറിയില്ല. താന്‍ എവിടേക്കും പോകുന്നില്ല. കോണ്‍ഗ്രസില്‍ അംഗമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

SUMMARY: Nilambur by-election: Shashi Tharoor says no one invited him to campaign

LEAVE A REPLY

Please enter your comment!
Please enter your name here