തിരുവനന്തപുരം: കുംഭമേള വൈറല്‍ സ്റ്റാറിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച് രാഹുല്‍ ഈശ്വർ. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തില്‍ സത്യത്തോടൊപ്പം നില്‍ക്കണമെന്നും, രാഷ്ട്രീയത്തിനപ്പുറം നീതിക്കും സത്യത്തിനുമാണ് വില നല്‍കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യുവതിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച് ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്സോ കേസ് വ്യാജമാണെന്ന് രാഹുല്‍ ഈശ്വർ പറയുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ഫർമാന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ അനുകൂല നിരീക്ഷണങ്ങള്‍ യുവാവിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണ്. തീവ്ര നിലപാടുകാർ ഈ ബന്ധം തകർക്കാൻ വ്യാജ രേഖകളും കള്ളക്കഥകളും ചമയ്ക്കുകയാണ്.
വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത എം.വി.ഗോവിന്ദൻ, എ.എ. റഹിം എംപി എന്നിവരുടെ പ്രവർത്തിയെ അദ്ദേഹം പ്രശംസിച്ചു. ‘സഖാവ് ഗോവിന്ദൻ മാഷ് പറയുന്നത് സത്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് എനിക്ക് വിയോജിപ്പുകള്‍ ഉണ്ടാകാം, പക്ഷേ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണം. ഇരുവരുടെയും നിലപാട് കേരളത്തിന് അഭിമാനമാണ്’ – രാഹുല്‍ ഈശ്വർ കുറിച്ചു.
SUMMARY: Rahul Easwar supports MV Govindan Master’s stand















