തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന സത്യപ്രതി ജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ. ഇക്കാര്യം ഉറപ്പുവരുത്താൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി നിർദേശം നൽകി.സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദിയിൽ ഉണ്ടാകാവു എന്നാണ് പ്രോട്ടോക്കോൾ.
തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. എന്നാൽ ഇന്ന് രാഹുൽ, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് സദസിലായിരിക്കും ഇരിപ്പിടം.
അതേസമയം യു.ഡി.എഫ്. സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാനൊരുങ്ങുകയാണ് പ്രവർത്തകർ. തലസ്ഥാന നഗരം മുഴുവൻ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
SUMMARY: Rahul Gandhi and others are out; Governor says only those who take oath on stage are enough
















