ഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യസഭാ എംപി സുസ്മിത ദേവ് പാർട്ടിയില്‍ നിന്ന് രാജിവച്ചു. ഒരാഴ്ചയ്ക്കിടെ പാർട്ടി നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ ദിവസം എംപി സുഖേന്ദു ശേഖർ റോയിയും രാജിവച്ചിരുന്നു. രാജി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സുസ്മിത ദേവ് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് കത്തയച്ചു.
അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള മുൻ കോണ്‍ഗ്രസ് ലോക്സഭാംഗമായിരുന്ന സുസ്മിത ദേവ്, 2019-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് കോണ്‍ഗ്രസ് വിട്ടത്. തുടർന്ന് 2021-ലാണ് അവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. പാർട്ടി അധ്യക്ഷ മമത ബാനർജി ‘ഇന്ത്യാസഖ്യ’ത്തിന്റെ യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയില്‍ ഉള്ളപ്പോഴാണ് സുഖേന്ദു ശേഖർ റോയിയുടെ രാജി ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. തുടർച്ചയായുള്ള ഈ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
SUMMARY: Setback for Trinamool Congress; Rajya Sabha member Sushmita Dev resigns
















