മൈസൂർ: നീലഗിരിയിലെ മുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാള്‍ഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാള്‍ഡോ 15 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ദേഹത്ത് മറ്റ് ആനകള്‍ ആക്രമിച്ചതിന്‍റെ മുറിവുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
വ്യാഴാഴ്ചയോടെ ക്ഷീണിതനായ റിവാള്‍ഡോ വെള്ളിയാഴ്ചയോടെ ചരിയുകയായിരുന്നു. മസിനഗുഡി, മാവനള്ള, വാഴത്തോട്ടം മേഖലയില്‍ സ്ഥിരമായി വന്നു പോയിരുന്ന റിവാള്‍ഡോക്ക് നിരവധി ആരാധകരുണ്ട്. ഇടയ്ക്കിടെ പ്രദേശത്ത് നിന്ന് കാണാതാകുന്ന ആനയെ വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച് തെരയാറുണ്ട്.
മസ്തകത്തില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ റിവാള്‍ഡോയെ ചികിത്സിച്ച് സുഖപ്പെടുത്തിയത് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരായിരുന്നു. കാട്ടാനയ്ക്ക് റിവാള്‍ഡോ എന്നു പേരു നല്‍കിയതും മാർക്കാണ്. സുഖപ്പെട്ടതിനു ശേഷം മാർക്കിനെ കാണാൻ ആന സ്ഥിരമായി നാട്ടിലെത്താറുണ്ട്.
SUMMARY: Rivaldo, the popular wild boar from Masinagudi, has passed away















