ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റി; കഴിഞ്ഞ സർക്കാരിനെതിരേ ഗുരുതര കണ്ടെത്തലുമായി സിഎജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ച 262.06 കോടി രൂപ അക്കൗണ്ടിങ് തത്വങ്ങൾ ലംഘിച്ച് ട്രഷറിയിലേക്ക് വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തൽ.  ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്രയും തുക സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റുകയായിരുന്നു.

2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടിരൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചിരുന്നു. കടമെടുപ്പിന് അനുമതിലഭിക്കാൻ കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബജറ്റിനു പുറമേയുള്ള കടമെടുപ്പുകളുടെ കണക്ക് സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടിരൂപമാത്രമേ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളൂ. ഈ കാലയളവിൽ കിഫ്ബി 8089.92 കോടിരൂപ വായ്പയെടുത്തു. 983.09 കോടിരൂപയാണ് പെൻഷൻ കമ്പനി വായ്പയെടുത്തതായി കേന്ദ്രത്തിന് നൽകിയ കണക്കിലുള്ളത്. എന്നാൽ 5563.09 കോടിരൂപ കടമെടുത്തു.

സംസ്ഥാനത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യതയെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎജി റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഓഫ് ബജറ്റ് കടബാധ്യത 39230 കോടി രൂപയാണ്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടിയുണ്ടെന്നുമാണ് സിഎജി വിശദമാക്കുന്നത്. കടമെടുപ്പ് തുടരുകയാണ്. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യൂ വരവില്‍ 0.30 ശതമാനത്തിന്റെ മാത്രമാണ് വളര്‍ച്ച. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ട്. ചെലവില്‍ 8.97 ശതമാനം കൂടുതലായിരുന്നുവെന്നും സി എ ജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Rs 262.06 crore diverted from the relief fund; CAG makes serious findings against the previous government

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം...

നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം...

ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന

ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച്...

അധ്യായം 24 📖 ജാതീയതയുടെ രക്തസാക്ഷി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ജാതീയത...

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ടിപ്പർലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അപകടാനന്തര അന്വേഷണം സംഘം...

നമ്മ മെട്രോ ബ്ലൂലൈന്‍; പരീക്ഷണയോട്ടം ഒക്ടോബറിൽ

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിലൂടെയുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയില്‍...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം...

ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന

ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച്...

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാറിൽ ധാരണയെത്തുടർന്ന് ഹോർമുസ് കടലിടുക്ക്...

പേയിങ് ഗസ്റ്റ് സ്ഥാപന ഉടമ മർദനമേറ്റ് മരിച്ചു; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു ബെംഗളൂരുവിലെ കസ്തൂരിനഗറില്‍ പേയിങ് ഗസ്റ്റ് സ്ഥാപന ഉടമ അടിയേറ്റ് മരിച്ചു....

സാങ്കേതികതടസ്സം: നമ്മ മെട്രോ പർപ്പിൾ ലൈനില്‍ സർവീസ് മുടങ്ങി

ബെംഗളൂരു ബെംഗളൂരു നമ്മ മെട്രോ പർപ്പിൾ ലൈനില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നു...

Related Articles

Popular Categories