ബെംഗളൂരു: ഡീസൽ വിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ബസ് സർവീസുകളുടെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് സൂചന നൽകി.
കർണാടകയിലെ നാല് സർക്കാർ ഗതാഗത കോർപ്പറേഷനുകളും പ്രതിവർഷം 8,000 കോടി മുതൽ 10,000 കോടി വരെ നഷ്ടം നേരിടുന്നതായി മന്ത്രി പറഞ്ഞു. വർധിച്ച പ്രവർത്തനച്ചെലവും ഇന്ധനവിലയുമാണ് കോർപ്പറേഷനുകളുടെ സാമ്പത്തിക ബാധ്യത വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്.
ബസ് നിരക്ക് പരിഷ്കരണം സംബന്ധിച്ച് അതുൽ കുമാർ തിവാരി കമ്മിറ്റി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
തുടർന്ന് വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടും. മന്ത്രിസഭയാണ് നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നും ബൈരതി സുരേഷ് അറിയിച്ചു.
SUMMARY: The government may increase the fare of bus services in Karnataka
















