ബെംഗളൂരു: കർണാടകയിലെ യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. 21 പേർക്ക് പരുക്കേറ്റു. മണ്ഡൽ ഗ്രാമത്തിന് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തൊഴിലാളികളെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന പിക്കപ്പ് വാഹനം ഇലക്ട്രിക് പോലീസിൽ ഇടിച്ച് മറിയുകയായിരുന്നു.
രാവിലെ 6 മണിയോടെ കൃഷിയിടങ്ങളിലേക്ക് ജോലിക്ക് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അവിടെ പരുത്തിവിളകളിൽ നിന്ന് കളകൾ നീക്കം ചെയ്യുന്ന ജോലി പൂർത്തിയാക്കിയ ശേഷം, പിക്കപ്പ് വാഹനത്തിൽമടങ്ങുമ്പോൾ രാവിലെ 9:30 ന് മദ്നാലിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിൽ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഒരു വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരപരുക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ച.
സൗഭാഗ്യ (25), ഹൊന്ന നിങ്കവ്വ (18), സത്യവ്വ (35) എന്നിവരാണ് മരിച്ചത്. മദ്‌നാൽ ഗ്രാമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ദിവസ വേതനത്തെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ് മൂവരും. പരുക്കേറ്റവര്‍ ഷഹാപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരില്‍ 11 വയസ്സുള്ള ഒരു ആൺകുട്ടിയുടെ നില ഗുരുതരമാണ്.
SUMMARY: Three women killed, 21 injured in road accident
















