പത്തനംതിട്ടയിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്; സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10ഓടെ ആയിരുന്നു സംഭവം. പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ തന്നെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച രാത്രി കൊച്ചു പാലത്തിന് സമീപത്തുവച്ചുണ്ടായ സംഘർഷത്തിലാണ് ജിതിന് കുത്തേറ്റത്.

സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.

ഞായര്‍ രാത്രി 8.30ന് വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മര്‍ദിച്ചിരുന്നു. ഇക്കാര്യം സംസാരിക്കാനെത്തിയ പെരുനാട് പഞ്ചായത്ത് അംഗം ശ്യാം, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവര്‍ക്ക് അക്രമി സംഘത്തിന്‍റെ വെട്ടേറ്റു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റു. തുടയിലും വെട്ടേറ്റു.

പ്രദേശത്തുള്ളവര്‍ ചേര്‍ന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്‌സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ജിതിന്റെ മാതാവ്: ഗീത. പിതാവ്: ഷാജി.
<BR>
TAGS : STABBED | PATHANAMTHITTA
SUMMARY : Youths clash in Pathanamthitta; CITU worker stabbed to death; 3 people in custody

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം....

മുച്ചക്ര സ്കൂ‌ട്ടറിൽ കാറിടിച്ചു അപകടം; ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചുമരിച്ചു. തൃശ്ശൂർ...

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും പവർ കട്ട്; ബാധിക്കുക ഈ പ്രദേശങ്ങളെ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇന്നും നാളെയും വൈദ്യുതി വിതരണം മുടങ്ങും. കെപിടിസിഎല്‍...

നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം; ആളപായമില്ല

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിലെ നാഗസന്ദ്ര മെട്രോ സ്റ്റേഷനിൽ തീപിടിത്തം....

മുച്ചക്ര സ്കൂ‌ട്ടറിൽ കാറിടിച്ചു അപകടം; ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഭിന്നശേഷിക്കാരനായ മലയാളി യുവാവ് മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ചുമരിച്ചു. തൃശ്ശൂർ...

സ്പെയിനിനു പിന്നാലെ യുറഗ്വായ്‌യെയും സമനിലയിൽ തളച്ച് കേപ് വെർദെ

മയാമി:  ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കേപ് വെർദെ....

സംസ്ഥാനത്ത് ഇന്ന് എഴുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂണിൽ 140 കേസുകൾ, 6 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു....

അക്ഷരനിലവ് കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക സംഘടിപ്പിച്ച "അക്ഷര നിലാവ് "രചനാമത്സരം...

‘മന്ത്രിക്കുന്ന യന്ത്രങ്ങള്‍’ നോവല്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ. കെ രചിച്ച നോവല്‍...

ഓപ്പറേഷൻ തൂഫാൻ: സ്വിഗി, സോമറ്റോ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഓൺലൈൻ ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി,...

Related Articles

Popular Categories