കർണാടക ആർടിസി ബസ് കണ്ടക്ടർക്കെതിരായ ആക്രമണം; മാർച്ച്‌ 22ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ സംഘടന

ബെംഗളൂരു: കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ച് മാർച്ച്‌ 22ന് സംസ്ഥാനവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട. ബെളഗാവിയിൽ കന്നഡിഗരെ അടിച്ചമർത്തുകയാണെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ബന്ദ് എന്നും സംഘടന അറിയിച്ചു. കർണാടകയിൽ മറാത്തി ഏകീകരൺ സമിതിയെ നിരോധിക്കണമെന്നും ശിവസേന അംഗങ്ങളെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കണമെന്നും കന്നഡ ഒക്കൂട്ട അംഗങ്ങൾ ആവശ്യപ്പെട്ടു.

ബെളഗാവിയിലെ സാംബാജി പ്രതിമ നീക്കം ചെയ്യണമെന്നും മുൻ എംഎൽഎയും കന്നഡ ഒക്കൂട്ട ചെയർമാനുമായ വട്ടൽ നാഗരാജ് ആവശ്യപ്പെട്ടു. മാർച്ച് 7ന് കന്നഡ സംഘടനകൾ ബെളഗാവി ചലോ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പ്രമുഖ കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ (കെആർവി) ബന്ദിന് പിന്തുണ നൽകിയിട്ടില്ല. കൂടാതെ ബന്ദ് സംസ്ഥാനത്തെ ബോർഡ്‌ പരീക്ഷകളെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും വ്യക്തമാക്കി.

TAGS: KARNATAKA | BANDH
SUMMARY: Belagavi row, karnataka bandh on 22

LEAVE A REPLY

Please enter your comment!
Please enter your name here