കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം: മുഖ്യമന്ത്രി

ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തറിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനം അറിയരുതെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിഷേധാത്മക വാർത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് കേരളം പിന്നോട്ട് പോകുന്നു, കടക്കെണിയിലാണ് എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ വസ്തുതയുടെ ഒരു കണിക പോലും ഇല്ലെന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുടെയും കടത്തിന്റെ തോത് കേരളത്തിനെക്കാലും വലുതാണ്. ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായി കടവും ആഭ്യന്തര വരുമാനവും തമ്മിലുള്ള അന്തരം നല്ല രീതിയില്‍ കുറച്ചു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. 2021 മുതല്‍ 2025 വരെ കേരളത്തിന്റെ കടത്തിന്റെ വളർച്ച 9.8 ശതമാനമാണ്. എന്നാല്‍ ആഭ്യന്തരം വരുമാനത്തിന്റെ വളർച്ച 15.5 ശതമാനമാണ്. ഇത് കേരളം കടക്കെണിയില്‍ അല്ല എന്ന് വ്യക്തമാക്കുന്നു. കേരളം കടക്കെണിയില്‍ എന്ന് പ്രചരിപ്പിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ വിഷമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് റവന്യൂ വരുമാനം കൊണ്ട് റവന്യൂ ചെലവുകള്‍ നടത്താൻ സാധിക്കുന്നുണ്ട്. കേരളത്തില്‍ ആണ് കടം ഏറ്റവും കൂടുതല്‍ എന്ന പ്രതീതി സൃഷ്ടിക്കാനാണ് പ്രചരണങ്ങളിലൂടെ ശ്രമിക്കുന്നത്. കേരളത്തിൻറെ ധനകാര്യ മാനേജ്മെൻറ് വളരെ മോശമാണ് എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർ വസ്തുത പറയാറില്ലെന്നും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കാണ് സർക്കാർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS : PINARAYI VIJAYAN
SUMMARY : It is false propaganda that Kerala is in a debt trap: Chief Minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമോ എന്ന ആശങ്ക; വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറിനെതിരെ കേന്ദ്രം

ഡൽഹി: പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ് ആപ്പിലെ പുതിയ യൂസർ നെയിം...

കോട്ടയത്ത് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ജൂലൈ 2ന്...

ഭൂട്ടാൻ കാര്‍ കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനക്കടത്ത് നടത്തിയെന്ന കേസില്‍ നടന്‍...

കാട്ടാന ആക്രമണം; പെരിയാര്‍ കടുവ സങ്കേതത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥന് പരുക്ക്

തൊടുപുഴ: പെരിയാർ കടുവ സങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്...

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥൻ; ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന്...

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല; ദുരൂഹതയാരോപിച്ച് കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച്...

Related Articles

Popular Categories