പഹല്‍ഗാം ഭീകരാക്രമണം; സര്‍വകക്ഷിയോഗം ഇന്ന്

ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സുരക്ഷാസമിതിയുടെ യോഗം നടന്നിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്ഥാനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. മന്ത്രിസഭ സമിതി യോഗം സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ വ്യാപകമായി നടക്കുന്നുണ്ട്. പ്രധാന റോഡുകളിലെല്ലാം ഇന്നും പരിശോധന ശക്തമായി തുടരും. മേഖലയില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.

ഭീകരാക്രമണം നടന്നതിനു പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി  അമിത്ഷായുമായി സംസാരിക്കുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് ചേരും. വിദേശ യാത്ര റദ്ദാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദര്‍ശനത്തിനുശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. കൊല്ലപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശി കെ എസ് ചന്ദ്രമൗലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ചന്ദ്രമൗലിയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹവും നാട്ടിലെത്തിച്ചു. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ സുന്ദർനഗറിലുള്ള വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾ ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
<br>
TAGS : PAHALGAM TERROR ATTACK
SIMMARY : Pahalgam terror attack; All party meeting today

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

കർണാടകയിൽ ‘വ്യാജ പനീറിന്’ വിലക്ക്

ബെംഗളൂരു: പാൽ ഉപയോഗിക്കാതെ, സസ്യ എണ്ണയോ മറ്റ് പാൽ ഇതര ഘടകങ്ങളോ...

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും വൈദ്യുതി...

ബെംഗളൂരുവിൽ ഓൺലൈൻ ജോലി തട്ടിപ്പ്; യുവാവിന് 44.8 ലക്ഷം നഷ്ടമായി

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച ഹൊരമാവു സ്വദേശിയായ 44കാരന്...

മുംബൈയില്‍ ഗണേശ വി​​ഗ്രഹം വീണ് രണ്ട് പേർ മരിച്ചു; കുട്ടികളുൾപ്പെടെയുള്ളവര്‍ക്ക് പരുക്ക്

മുംബൈ: ദക്ഷിണ മുംബൈയിലെ ഗണേശ വിഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ...

ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ...

പാലക്കാടൻ കൂട്ടായ്മ ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ 2026-28  വര്‍ഷത്തിലേക്കുള്ള പുതിയഭരണസമിതിയിലേക്ക് താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ്:...

ഫൊറോന ചർച്ച് മത്തിക്കരെയില്‍ മലയാളം മിഷൻ പഠനകേന്ദ്രം ആരംഭിച്ചു

ബെംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ...

Related Articles

Popular Categories