ബെംഗളൂരു: ഹെബ്ബാൾ ജങ്ഷൻ മുതൽ വെറ്ററിനറി കോളജ് വരെയുള്ള 2.18 കിലോമീറ്റർ ഇരട്ടതുരങ്കപാതയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. നഗരത്തിലെ യാത്രാസമയം കുറയ്ക്കാനുള്ള സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമാണു തുരങ്കപാതയെന്നും ഹെബ്ബാളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതില്‍ പുതിയ പാത നിർണായകമാകുമെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഒന്നര വർഷം കൊണ്ടു പൂർത്തിയാക്കാനുദ്ദേശിക്കുന്ന തുരങ്ക പാതയിൽ യാത്രക്കാർക്കു ടോൾ ഉണ്ടാകില്ലെന്നും ശിവകുമാർ പറഞ്ഞു.
139.67 കോടി രൂപയാണു പദ്ധതിയുടെ നിർമാണ ചെലവ്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിത്വിക് പ്രോജക്ട്സ് എന്ന കമ്പനിയാണു തുരങ്കപാത നിർമിക്കാനുള്ള കരാർ. ചടങ്ങില്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരഗൗഡ, ഊർജ്ജ, ടൂറിസം മന്ത്രി കെ.ജെ. ജോർജ്, ഗതാഗത മന്ത്രി ബൈരതി സുരേഷ്, എംഎൽഎയും ബിഡിഎ ചെയർമാനുമാ എൻ.എ. ഹാരിസ് എന്നിവർ പങ്കെടുത്തു.
SUMMARY: 2.18 km Hebbal – Veterinary College double tunnel road: Foundation stone laid
















