ഡല്‍ഹി: എയര്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ക്ക് കൂടി പോസിറ്റീവ് ഫലം സ്ഥിരീകരിച്ചു. ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് ലഹരി പരിശോധന നിര്‍ബന്ധമാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പൈലറ്റുമാര്‍ക്ക് പോസിറ്റീവ് ഫലം സ്ഥിരീകരിച്ചത്.
മൂത്ര സാമ്പിൾ പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. രണ്ട് പേരെയും ചുമതലകളില്‍നിന്ന് അടിയന്തരമായി നീക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദീകരണം തേടുകയും സര്‍വിസ് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ലഹരിമരുന്ന് ഉപയോഗിക്കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുംവിധം നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കാനും ഡി ജി സി എയോട് മന്ത്രാലയം ആവശ്യപ്പെട്ടു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിനയിലെ പൈലറ്റുമാർക്കാണ് ലഹരി നിർണയ പരിശോധന നിർബന്ധമാക്കിയത്. ജീവനക്കാർക്ക് ഇത് സംബന്ധിച്ച ഇമെയിലുകള്‍ നല്‍കിയിരുന്നു. വ്യോമയാന മേഖലയിലെ സുരക്ഷയിലും പൈലറ്റുമാരുടെ ശാരീരിക-മാനസീക പരിശോധനകളിലും വരുന്ന വീഴ്ചകളെക്കുറിച്ച് വലിയ ആശങ്കയാണ് ഇതുയർത്തുന്നത്.
SUMMARY: Drug test at Air India: 2 pilots test positive
















