കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം.
അതിസങ്കീർണ്ണമായ കേസായതിനാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും, പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ കോടതിയുടെ കർശന മേൽനോട്ടം ഉണ്ടാകുമെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിക്കുന്നത് ഒത്തുകളിയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കെ, അന്വേഷണ സംഘത്തെ പിന്തുണച്ചുകൊണ്ടുള്ള കോട.തിയുടെ പരാമർശങ്ങൾ രാഷ്ട്രീയമായി സർക്കാരിന് വലിയ ആശ്വാസമായി.
SUMMARY: Sabarimala gold loot: High Court says SIT investigation is in the right direction
SUMMARY: Sabarimala gold loot: High Court says SIT investigation is in the right direction














