ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗവും കിംഗ് ചാര്‍ള്‍സ് മൂന്നാമന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റിലായി. വിവാദ എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിന് പിറകെയാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് പോലീസ് നടപടി. വ്യാഴാഴ്ച രാവിലെ 66-ാം പിറന്നാള്‍ ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റിലെ വസതിയില്‍ നിന്നാണ് തേംസ് വാലി പോലീസ് ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തത്. ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ കൂടിയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഈ നീക്കം. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പോലീസ് വെളിപ്പെടുത്തിയിരുന്നു.
2010 ൽ ആൻഡ്രു ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന റിപ്പോർട്ട് വിലയിരുത്തിയാണ് അറസ്റ്റെന്നാണ് വിശദീകരണം. ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കുറ്റകൃത്യം അന്വേഷിക്കുമ്പോൾ സമഗ്രതയും വസ്തുനിഷ്ഠതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പോലീസ് വ്യക്തമാക്കി.
ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്.
SUMMARY: Epstein file controversy; British royal Andrew Mountbatten arrested















