ലഖ്നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുല്‍ത്താൻപുർ കോടതിയില്‍ നേരിട്ട് ഹാജരായി. ആറുവർഷം പഴക്കമുള്ള കേസില്‍ കോടതി നിർദ്ദേശപ്രകാരമാണ് രാഹുലിന്റെ സന്ദർശനം.
രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ്, ആരാധന മിശ്ര എം.എല്‍.എ തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 2018-ല്‍ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ വെച്ച് അമിത് ഷായ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഇതിനെതിരെ 2018 ഓഗസ്റ്റ് 4-നാണ് സുല്‍ത്താൻപുരിലെ എം.പി-എം.എല്‍.എ പ്രത്യേക കോടതിയില്‍ ബി.ജെ.പി നേതാവ് വിജയ് മിശ്ര പരാതി നല്‍കിയത്.
SUMMARY: Rahul Gandhi appears in court for remarks against Amit Shah















