Tuesday, February 24, 2026
20.9 C
Bengaluru

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം; പ്രതിഷേധം അക്രമാസക്തമായി, 29 പേർക്കെതിരെ കേസ്

ബെംഗളൂരു: ചിക്കമഗളൂരുവിലെ കടബഗെരെയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് നടന്ന പ്രതിഷേധത്തിനി ടെയുണ്ടായ റോഡ് തടയുകയും പോലീസുകാർക്കെതിരെ കല്ലെറിയുകയും പോലീസ് വാഹനം മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തതിന് 29 പേർക്കെതിരെ കേസെടുത്തു.

ഞായറാഴ്ച രാവിലെയാണു തോട്ടം തൊഴിലാളിയായ ഹാവേരി ഹനഗൽ സ്വദേശി ബോറമ്മയെ (33) കാട്ടാന കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

ബോറമ്മയുടെ മൃതദേഹം റോഡിൽവെച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ, പ്രതിഷേധക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. യുവതിയെ ആക്രമിച്ച കാട്ടാനയെ പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടും വനം, പോലീസ് ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്ന് പറഞ്ഞ് ചിലർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതായി പോലീസ് അറിയിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 20 ലക്ഷം രൂപ അധികൃതര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാൽ 50 ലക്ഷം രൂപ നല്‍കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണമെന്ന് യുവതിയുടെ കുടുംബം അഭ്യർഥിച്ചിട്ടും പ്രതിഷേധക്കാർ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു. പോലീസിനു നേരെ നടന്ന കല്ലേറിൽ ഒൻപത് പോലീസുകാർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.
SUMMARY: Incident of death of a woman in a katana attack; Protest turned violent, case against 29 people

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027ൽ; രണ്ടര മണിക്കൂറില്‍ ചെന്നൈ-ബെംഗളൂരു യാത്ര

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ എക്സ്പ്രസ് വേ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങൾ...

പുതിയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല

ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനത്തിൽ...

കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

ബെംഗളൂരു: കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ...

സ്വത്തുക്കൾ ലിവിങ് പങ്കാളിക്ക് നൽകുമെന്ന് ഭയം; തുമകുരുവിൽ സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും

ബെംഗളൂരു: സ്വത്ത് തർക്കത്തെത്തുടർന്ന് 58-കാരിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും മകനും പിടിയില്‍....

പിഎസ്‌സി പരീക്ഷ പ്രായപരിധി കൂട്ടി; ജനറൽ വിഭാഗത്തിന് അപേക്ഷിക്കാവുന്നത് 40 വയസ് വരെ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇനി...

Topics

എടിഎം. കവർച്ചാ ശ്രമം; നേപ്പാൾ സ്വദേശി അറസ്സിൽ

ബെംഗളൂരു: എ.ടി.എം. കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച നേപ്പാൾ സ്വദേശി പിടിയിൽ....

ലെൻസ്‌കേപ്പ് കേരള; ഫോട്ടോ പ്രദർശനം 27 മുതൽ

ബെംഗളൂരു: കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ലെൻസ്‌കേപ്പ് കേരള' (Lenscape Kerala)...

ഏഷ്യയില്‍ രണ്ടാമത്തേത്; ബെംഗളൂരുവില്‍ 5 ഏക്കറില്‍ ആമസോണിന്റെ പുതിയ ഓഫീസ് 

ബെംഗളൂരു: ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. കമ്പനിയുടെ...

മലയാളി നഴ്സിങ് വിദ്യാര്‍ഥിനി കുഴഞ്ഞ് വീണു മരിച്ചു 

ബെംഗളൂരു: മലപ്പുറം തിരൂർ സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ കുഴഞ്ഞ് വീണു...

പെർഫ്യൂം ഗോഡൗണിൽ തീപ്പിടിത്തം; കോടികളുടെ നാശനഷ്ടം

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടം....

മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ.ഫിലിപ്പ് അന്തരിച്ചു

ബെംഗളൂരു: ഐഐഎം ബെംഗളൂരു മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ...

കേരള ആർടിസിയുടെ ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എസി ഗജരാജ സ്ലീപ്പർ ഇനിമുതല്‍ പ്രതിദിന സർവീസ് 

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേ ക്കുള്ള  കേരള ആർടിസിയുടെ...

ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന് സംശയം; 21-കാരിയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ...

Related News

Popular Categories

You cannot copy content of this page