കണ്ണൂര്‍: കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് ഐസിയുവിൽ. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സന്ദർശിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരുക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരുക്കേറ്റത്.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കിയിരുന്നു.
ആരോഗ്യമന്ത്രിക്കെതിരെയുണ്ടായ ആക്രമണം ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മന്ത്രിയെ കാണാനായി സിപിഐഎം നേതാക്കളും ആശുപത്രിയിൽ എത്തി. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ വിമർശനവുമായി സിപിഐഎം നേതാക്കൾ രംഗത്തെത്തി. എന്നാൽ ദേഹോപദ്രവ് നടത്തിയിട്ടില്ലെന്നാണ് കെഎസ്‌യുവിന്റെ വാദം.
SUMMARY: The Chief Minister went to the hospital to meet the Health Minister















