റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം കുണ്ടയം സ്വദേശിനി ഷീബ (42), ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ മുക്കട്ട സ്വദേശിയുമായ ഇസ്മാഈൽ നിസാമി (48) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
യാത്രക്കിടെ ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുകള്‍ഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 50-ഓളം യാത്രക്കാരുണ്ടായിരുന്ന ബസിലെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വര്‍ഷങ്ങളായി ഹോത്ത ബനീ തമീമില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു മരിച്ച ഷീബ.
SUMMARY: Two Malayalis die, several injured as Umrah pilgrim bus overturns in Saudi Arabia
















