ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ ആരോഗ്യ മന്ത്രാലയം നൽകുന്ന പ്രാഥമിക വിവരം.
മധ്യബെയ്റൂട്ടിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു മണിക്കൂറുകൾക്കു ശേഷമാണ് ലെബനനെ ആക്രമിച്ചത്. ഇറാനുമായുള്ള കരാർ ലെബനനിൽ ബാധകമല്ലെന്ന് നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു.ബുധനാഴ്ച ഉച്ചയോടെ വെറും 10 മിനിറ്റിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുവർഷം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
Apocalyptic scenes in Lebanon’s capital right now.
Israel has launched 100 airstrikes on Lebanon in 10 minutes.
Striking South Lebanon, Beirut and the Bekaa Valley simultaneously.
This isn’t a ceasefire.
It’s mass bombardment of civilian areas. pic.twitter.com/ygTf2Pscrn
— sarah (@sahouraxo) April 8, 2026
ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലാണ് ബോംബുകൾ വീഴുന്നത്. മാർച്ച് 2-ന് യുദ്ധം പുനരാരംഭിച്ച ശേഷം ലബനാനിൽ ഇതുവരെ 1,500-ലധികം പേർ കൊല്ലപ്പെട്ടു. പത്തു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് കണക്ക്.
🇱🇧🇮🇱 More footage on the aftermath of Israel's attacks on Lebanon, mostly in Beirut. https://t.co/b6UZq3HlcP pic.twitter.com/AMwE7on79C
— Mario Nawfal (@MarioNawfal) April 8, 2026
SUMMARY: Israeli attack on Lebanon; Massive damage in Beirut, over 100 reported killed















