ഭുവനേശ്വർ: അസം-അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള സോനിത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ കന്നുകാലി മോഷണം ആരോപിച്ച് വെള്ളിയാഴ്ച പുലർച്ചെ രണ്ട് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
“വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്ന് കന്നുകാലി മോഷണവുമായി ബന്ധപ്പെട്ടും, മറ്റൊന്ന് ആൾക്കൂട്ടം രണ്ട് പേരെ തല്ലിക്കൊന്നതായും ബന്ധപ്പെട്ടും. എന്നാൽ ആൾക്കൂട്ടം രണ്ട് പേലെ തല്ലിക്കൊന്ന കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.”-സംഭവത്തിൽ സോനിത്പൂർ എസ്എസ്പി ബരുൺ പുർകായസ്ത പ്രതികരിച്ചു.
കൊല്ലപ്പെട്ടവർ അസമിലെ മോറിഗാവ് ജില്ലയിൽ നിന്നുള്ളവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവരുടെ ഐഡന്റിന്റി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പശുക്കടത്തിനെതിരെ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. പശുക്കളെ കടത്തുന്നത് കർശനമായി എതിർക്കുമെന്നും ഇത്തരം പ്രവണതകളിൽ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കുമെന്നുമാണ് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത്.
SUMMARY: Two killed in mob attack on suspicion of cow theft in Assam
















