ബെംഗളൂരു: ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും. 284 പോളിങ് ബൂത്തുകളാണ് ദാവണഗെരെ സൗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 319 പോളിങ് ബൂത്തുകൾ ബാഗൽകോട്ട് മണ്ഡലത്തിലും സജ്ജീകരിച്ചു. 2,58,118 വോട്ടർമാരാണ് വിധി നിർണയിക്കുക. 1,31,863 സ്ത്രീകളും 1,26,233 പുരുഷന്മാരും 22 ട്രാൻസ്ജെൻഡർമാരുമാണ്.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലേക്കാണ് രണ്ട് മണ്ഡലത്തിലും മത്സരം. ഇരുമണ്ഡലങ്ങളിലുമായി 34 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ബാഗൽക്കോട്ടിൽ കോൺഗ്രസിന്റെ ഉമേഷ് മേട്ടി ബിജെപിയുടെ വീരണ്ണ ചരന്തിമഠിനെ നേരിടുമ്പോൾ ദാവനഗെരെ സൗത്തിൽ കോൺഗ്രസിന്റെ സമർഥ് മല്ലികാർജുനെ ബിജെപിയുടെ ശ്രീനിവാസ് ടി.ദാസ കരിയപ്പ നേരിടുന്നു.
മുതിർന്ന എം.എൽ.എ.യും മുൻ മന്ത്രിയുമായ ശാമനൂർ ശിവശങ്കരപ്പയുടെ നിര്യാണമാണ് ദാവണഗെരെ സൗത്തിനെ തിരഞ്ഞെടുപ്പിലേക്കെത്തിച്ചത്. അദ്ദേഹത്തിന്റെ കൊച്ചുമകനും മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകനുമായ സമർഥ് ശാമനൂരിനെയാണ് ആണ് കോൺഗ്രസ് മണ്ഡലത്തെ തിരിച്ചുപിടിക്കാൻ ഇറക്കിയത്. ശ്രീനിവാസ് ടി. ദാസകാരിയപ്പയെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. ബാഗൽ കോട്ട് കോൺഗ്രസ് എം.എൽ.എ.യായിരുന്ന എച്ച്.വൈ.മേട്ടിയുടെ നിര്യാണമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. മേട്ടിയുടെ മകൻ ഉമേഷ് മേട്ടിയെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. വീരഭദ്രയ്യ ചരന്ദിമത്ത് ആണ് ബി.ജെ.പി. സ്ഥാനാർഥി. 2023-ൽ ദാവണഗെരെ സൗത്തിൽ ശാമനൂർ ശിവശങ്കരപ്പ 27,888 വോട്ടിനാണ് വിജയിച്ചത്; ബാഗൽകോട്ടിൽ എച്ച്.വൈ.മേട്ടി 5,878 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
SUMMARY: Davanagere South, Bagalkot by-elections today







