ബെംഗളൂരു: 2026 ലെ രണ്ടാം പി.യു.സി (ക്ലാസ് 12) ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാ സ്ട്രീമുകളിലുമായി ആകെ 6,32,200 വിദ്യാർഥികൾ പരീക്ഷ എഴുതി, അതിൽ 5,46,698 വിദ്യാർഥികൾ വിജയിച്ചു. മൊത്തം വിജയശതമാനം 86.48 ശതമാനമാണ്. കഴിഞ്ഞ വർഷം 73.45 ശതമാനമായിരുന്നു. 13.04% വര്‍ധനവാണ് ഇത്തവണ കൈവരിച്ചത്.
സയൻസ് വിഭാഗത്തില്‍ 91.69 ശതമാനം വിദ്യാര്‍ഥികളും കൊമേഴ്‌സ് 88.04 ശതമാനവും ആർട്‌സ് 72.86 ശതമാനവും വിജയിച്ചു. പെൺകുട്ടികൾ ഇത്തവണ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആൺകുട്ടികൾ: 2,78,458 പേർ പരീക്ഷ എഴുതി, 2,32,928 പേർ വിജയിച്ചു (83.65%) പെൺകുട്ടികൾ: 3,52,742 പേർ പരീക്ഷ എഴുതി, 3,13,770 പേർ വിജയിച്ചു (88.70%).
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ karresults.nic.in, kseab.karnataka.gov.in എന്നിവയിലും ഡിജിലോക്കറിലും ഫലങ്ങൾ പരിശോധിക്കാം.
#Karnataka registered a ‘historic’ pass percentage of 86.48% in 2nd PUC exam-1 results that were announced on April 9. Girls outperformed boys, even as the exam-1 total pass percentage increased by 13.03% in 2026 compared to 2025 (73.45%).
Read more:https://t.co/nqbfBANGm2 pic.twitter.com/EFYCXNYdsV
— The Hindu-Bengaluru (@THBengaluru) April 9, 2026
ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 28 ന് ആരംഭിച്ച് 2026 മാർച്ച് 17 ന് അവസാനിച്ചു. എല്ലാ ദിവസങ്ങളിലെയും പരീക്ഷ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഒറ്റ ഷിഫ്റ്റിലാണ് നടന്നത്.
SUMMARY: Second year PUC results declared; record 86.48% pass rate















