തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്തിന്‍റെ അബുദാബി സന്ദർശനത്തില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി ശ്രീജിത്ത് അബുദാബിയില്‍ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹം സ്വകാര്യ ആയുർവേദിക് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നു.
സംഭവത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിള്‍ ഇസ്പെക്ടർ ദീപൻ ഇടമന നല്‍കിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്. അബുദാബിയിലേക്ക് പോകുന്ന കാര്യം ശ്രീജിത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാല്‍ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്ത് ശ്രീജിത്ത് നടത്തിയ സാമ്പത്തിക ഇടപാടുകള്‍, ട്രാൻസ്‌ഫറുകള്‍ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Abudhabi visit; Investigation ordered against ADGP S. Sreejith
















