മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ താമസിക്കുന്ന കൃഷ്ണപ്രസാദ് വി (62) ആണ് കൊല്ലപ്പെട്ടത്.സത്താരയിലേക്കുള്ള യാത്രയ്ക്കിടെ പുലർച്ചെ 2.30ഓടെയാണ് സംഭവം . ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പിന്നാലെ എത്തിയ സംഘം ഗുരുതരമായി പരുക്കേറ്റ കൃഷ്ണപ്രസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രാത്രിയെത്തുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് പ്രതികള്‍ മുൻകൂട്ടി സ്റ്റാൻഡില്‍ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അതിവേഗത്തില്‍ പ്രതികളെ പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് 21 വയസുള്ള കുനാല്‍ കാംബ്ലെ, അമൻ സുധാകർ, കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചു. വർഷങ്ങള്‍ക്ക് മുമ്പ് സത്താരയിലെ ഒരു കമ്പനിയില്‍ കൃഷ്ണപ്രസാദ് ജോലി ചെയ്തിരുന്നു. പ്രൊവിഡന്റ് ഫണ്ട് സംബന്ധമായ കാര്യങ്ങള്‍ക്കായി സത്താരയിലേക്ക് യാത്ര ചെയ്തതായിരുന്നു അദ്ദേഹം.
SUMMARY: A Malayali man was beaten to death by a gang of thieves in Maharashtra















