തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. കൂടാതെ സൗജന്യ ചികിത്സയും ഉറപ്പാക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും തീരുമാനിച്ചു. ജസ്റ്റിസ് സി. എൻ രാമചന്ദ്രനാകും അന്വേഷണ ചുമതല. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തെ സവിശേഷ ദുരന്തമായ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ദുരിതാശ്വാസ സഹായം അടക്കം നല്‍കുന്നതിന് വേണ്ടിയിട്ടാണ് സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നത്. ഏത് ആശുപത്രിയില്‍ ചികിത്സ തേടിയാലും ചെലവ് സർക്കാർ വഹിക്കും.
SUMMARY: Mundathikode accident: Financial assistance of Rs. 14 lakhs to the dependents of the deceased















