ചെന്നൈ: തമിഴ്നാട് തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ബിജെപിയുടെയോ എൻഡിഎ സഖ്യകക്ഷികളുടെയോ പിന്തുണ തേടരുത് എന്ന കർശന നിബന്ധനയോടെയാണ് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തരമായി ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
തമിഴ്നാട്ടില്‍ ടിവികെ സഖ്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയ്റാം രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. സാഹചര്യം നോക്കി തമിഴ്നാട് പിസിസിക്ക് തീരുമാനമെടുക്കാം എന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. നേരത്തേ സർക്കാർ രൂപീകരിക്കാൻ പിന്തുണ തേടി വിജയ് കെ സി വേണുഗോപാലിന് കത്തയച്ചിരുന്നു.
നാളെ രാവിലെ 11:30-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി വിജയ് ഗവർണർക്ക് കത്ത് നൽകി. ചെന്നൈ പട്ടിനമ്പാക്കത്തെ വസതിയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിൽ മന്ത്രിസഭാ രൂപീകരണത്തിന് അന്തിമരൂപമായി. വിജയ്ക്കൊപ്പം ഒമ്പത് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ വിജയ് തമിഴ്നാടിനെ അമ്പരപ്പിച്ചത്. ആറ് പതിറ്റാണ്ടുകാലം തമിഴ് രാഷ്ട്രീയം ഭരിച്ച ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങളെ തറപറ്റിച്ചാണ് ടിവികെയുടെ ഈ കുതിപ്പ്. കോൺഗ്രസിന് പുറമെ മറ്റ് ചില ചെറുകക്ഷികളും സർക്കാരിന്റെ ഭാഗമായേക്കുമെന്ന് സൂചനയുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
SUMMARY: Congress to provide financial support to TVK in Tamil Nadu on oath-taking day







