ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരന്റെ സഹോദരിക്കും ഭർത്താവിനും ഭക്ഷണം വിളമ്പാൻ ആകില്ലെന്ന് കേറ്ററിങ് തൊഴിലാളികൾ പറഞ്ഞതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ വരൻ്റെ സഹോദരി ഭർത്താവ് അടക്കം ഇരുവിഭാഗത്തിപ്പെട്ട എട്ടുപേർക്ക് പരിക്കേറ്റു.
വണ്ടിപ്പെരിയാറിനടുത്തുള്ള ഗ്രാമ്പി സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയാണ് കൂട്ടയടി നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങശുടെ തുടക്കം. അവസാന സമയത്താണ് വരന്‍റെ സഹോദരിയും ഭർത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി എത്തിയത്. കാറ്ററിങ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശക്ക് ചുറ്റും ഇവർ ഇരുന്നു. സമീപം വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാർ പറഞ്ഞു. എന്നാൽ, ഇത് ബന്ധുക്കൾ അവഗണിച്ചതോടെ തർക്കമുണ്ടാവുകയായിരുന്നു.
പരുക്കേറ്റവര്‍ വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടി. ഇരുവിഭാഗത്തിലുള്ളവരും പരാതി നൽകാൻ തയാറാകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.
SUMMARY: Eight injured in stampede during wedding reception in Idukki














