തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോണ്‍ഗ്രസ് നീതി പുലർത്തുന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ജനങ്ങളോടുള്ള നീതി നിഷേധമാണിതെന്നും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള ബാധ്യതയും നിറവേറ്റാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല.
ഭരണത്തുടർച്ച നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചില ഉദ്യോഗസ്ഥരെ നിർബന്ധപൂർവ്വം അവധിയില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആദ്യം കോണ്‍ഗ്രസ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ ആവശ്യപ്പെട്ട കാര്യം തനിക്കറിയില്ലെന്നും അത്തരമൊരു ആവശ്യം ഇതുവരെ എല്‍ ഡി എഫില്‍ ഉന്നയിച്ചിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സി പി ഐക്ക് എന്തെങ്കിലും ഡിമാൻഡ് ഉണ്ടെങ്കില്‍ അത് അവരോട് തന്നെ ചോദിക്കണമെന്നും ഇതില്‍ സി പി എമ്മാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Denial of ethics towards the people; TP Ramakrishnan strongly criticizes CM in discussion
















