തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. സന്തോഷ് കുമാറിനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് കെ.എം ബഷീറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച ആഭ്യന്തര വകുപ്പ് വൈകാതെ തീരുമാനമെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. തുടർന്നാണ് ഇപ്പോള്‍ നിയമന ഉത്തരവ് ഉണ്ടായിരിക്കുന്നത് നിലവില്‍ കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വെച്ചായിരുന്നു കെ.എം. ബഷീർ കാറിടിച്ചു മരിക്കുന്നത്. കേസില്‍ നടപടികള്‍ തുടരുകയാണ്.
SUMMARY: Journalist K.M. Basheer murder case: Special Public Prosecutor appointed
















