വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72 അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം ഉടൻ വിതരണം ചെയ്യണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചാമരാജനഗർ ഹനൂർ താലൂക്കിലെ എ.ശ്രീനിവാസ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിധി. 2005 ജൂലൈ എട്ടിന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനകം തുക കൈമാറാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കിടയിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെ പാരിതോഷികം ലഭിച്ചവരും ഇപ്പോൾ കോടതിയെ സമീപിച്ച ഹർജിക്കാരും തുല്യ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ആഗസ്റ്റിൽ 17 പേർക്ക് ആനുകൂല്യം നൽകാൻ മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.

വീരപ്പൻ കൊല്ലപ്പെട്ട ദിവസം നേരിട്ട് ഏറ്റുമുട്ടലിൽ പങ്കെടുത്ത ആറ് പേർക്ക് മാത്രമേ തുക നൽകാൻ ഫണ്ട് ലഭ്യമാകൂ എന്ന സർക്കാർ വാദം കോടതി തള്ളി. വീരപ്പൻ എന്ന പിടികിട്ടാപ്പുള്ളിയെ ഇല്ലാതാക്കിയത് ഏതാനും ഉദ്യോഗസ്ഥർ ഒരു ദിവസം നടത്തിയ നീക്കത്തിലൂടെയല്ല. വർഷങ്ങളോളം ജീവൻ പണയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുകയും ഓപ്പറേഷനുകളിൽ പങ്കാളികളാവുകയും ചെയ്ത നിരവധി സേനാംഗങ്ങളുടെ അധ്വാനം ഇതിന് പിന്നിലുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

വീരപ്പൻ കൊല്ലപ്പെട്ട ദിവസം നേരിട്ട് ഏറ്റുമുട്ടലിൽ പങ്കെടുത്ത ആറ് പേർക്ക് മാത്രമേ തുക നൽകാൻ ഫണ്ട് ലഭ്യമാകൂ എന്ന സർക്കാർ വാദം കോടതി തള്ളി. വീരപ്പൻ എന്ന പിടികിട്ടാപ്പുള്ളിയെ ഇല്ലാതാക്കിയത് ഏതാനും ഉദ്യോഗസ്ഥർ ഒരു ദിവസം നടത്തിയ നീക്കത്തിലൂടെയല്ല. വർഷങ്ങളോളം ജീവൻ പണയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുകയും ഓപ്പറേഷനുകളിൽ പങ്കാളികളാവുകയും ചെയ്ത നിരവധി സേനാംഗങ്ങളുടെ അധ്വാനം ഇതിന് പിന്നിലുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.

ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അർഹരായവർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ നിന്ന് പിൻമാറുന്നത് നീതിയല്ലെന്നും കോടതി വിമർശിച്ചു. 2005ൽ ഡിജിപി നൽകിയ ശിപാർശ പ്രകാരമാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്.

മൂന്ന് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ളവർക്ക് മൂന്ന് ലക്ഷം, 2-3 വർഷം -രണ്ട് ലക്ഷം, 1-2 വർഷം -ഒര് ലക്ഷം, ഒരു വർഷത്തിൽ താഴെ -50,000 എന്നിങ്ങനെയാണ് സേവന കാലാവധി അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്. റിട്ടേർഡ് ഫോറസ്റ്റ് ഗാർഡുമാർ, ഡ്രൈവർമാർ, വാച്ചർമാർ, ഡെപ്യൂട്ടി കൺസർവേറ്റർമാർ തുടങ്ങി ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായവർക്കാണ് ഈ വിധി ആശ്വാസമാകുന്നത്.

തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ എന്ന പേരിലറിയപ്പെട്ട കൂസു മുനിസ്വാമി വീരപ്പൻ. മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്രകിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായിരുന്നു. 2004 ഒക്ടോബർ 18നാണ് കർണാടക- തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പ്രത്യേക ദൗത്യസേന വീരപ്പനെ വധിച്ചത്.
SUMMARY: Veerappan hunt: Karnataka High Court orders reward for STF members

Hot this week

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി...

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ...

കെ.എസ്.ആർ.ടിസിയിൽ സൗജന്യയാത്ര വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി മഹിളാ മോർച്ച

കാസറഗോഡ്: കെ.എസ്.ആർ.ടിസി ബസ്സുകളിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര നടപ്പാക്കുന്നത്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് ഷൊര്‍ണൂര്‍ പാണ്ടത്ത് സരോജിനി അമ്മ (86) ബെംഗളൂരുവില്‍ അന്തരിച്ചു....

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ...

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി...

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ...

കെ.എസ്.ആർ.ടിസിയിൽ സൗജന്യയാത്ര വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി മഹിളാ മോർച്ച

കാസറഗോഡ്: കെ.എസ്.ആർ.ടിസി ബസ്സുകളിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര നടപ്പാക്കുന്നത്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് ഷൊര്‍ണൂര്‍ പാണ്ടത്ത് സരോജിനി അമ്മ (86) ബെംഗളൂരുവില്‍ അന്തരിച്ചു....

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ...

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. രണ്ട് ദിവസം...

പാകിസ്ഥാന്റെ ‘ഫതഹ്-4’ മിസൈല്‍ പരീക്ഷണം വിജയം

ഇസ്ലാമാബാദ്: സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഫതഹ്-4'...

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

കോഴിക്കോട്: അമീബിക്‌ മസ്തിഷ്കജ്വരത്തെ തുടർന്ന് ഒരാളെക്കൂടി കോോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Related Articles

Popular Categories