തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന വിശേഷണവും ഇതോടെ വിഡി സതീശന് സ്വന്തമാകും. ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയില്‍ പറഞ്ഞ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീകരണവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണ പ്രസംഗത്തില്‍ വ്യക്തമാക്കി.
കേരളത്തില്‍ തന്നെ ലോകോത്തര അവസരങ്ങള്‍ കണ്ടെത്താൻ കഴിയും. സ്വകാര്യ സർവകലാശാല ബില്ലില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികള്‍ക്ക് കേരളത്തില്‍ തന്നെ ലോകോത്തര പഠന, തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താൻ സഹായിക്കുമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും. കേരളത്തിലെ വിദ്യാർഥികള്‍ പഠത്തിനായി ഇവിടം വിട്ടുപോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
SUMMARY: Free Oommen Chandy health insurance scheme of Rs. 25 lakh for all families















