ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പെൻഷൻ നിലവിലെ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ അർഹരായവർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകള്‍ ഒട്ടും മുടങ്ങാതെ വിതരണം ചെയ്യുമെന്നും ഇതിനായുള്ള ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെത്തന്നെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പെൻഷൻ ഗുണഭോക്താക്കളുടെ അർഹത പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു.

ജൂണ്‍ മാസത്തെ പെൻഷൻ 24 -ാം തീയതി മുതല്‍ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എല്‍‌ഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക. എല്‍ഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോള്‍ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.

ക്ഷേമ പെൻഷൻ മാനദണ്ഡങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയരുന്നുണ്ട്. എസി വച്ചതിനാല്‍ പെൻഷൻ നിഷേധിച്ചു എന്നടക്കമാണ് പരാതികള്‍‌. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു അനർഹരായവരെ ഒവിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ സംസാരിച്ച സതീശൻ പറഞ്ഞു.

SUMMARY: Welfare pension to be increased to Rs 3000; CM says no decision has been taken on women’s security pension

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

കാഫിര്‍ സ്‌ക്രീൻ ഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ...

മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട്...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം...

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല; യുവതലമുറ വരട്ടെ; അൻസിബ ഹസൻ

കൊച്ചി: അമ്മ സംഘടനയുടെ നേതൃനിരയിലേക്ക് എത്താൻ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി നടി അൻസിബ...

സമസ്ത നേതാവും മംഗളൂരു-കീഴൂർ സംയുക്ത ഖാസിയുമായ ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

മംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസറഗോഡ്  ജില്ലാ പ്രസിഡന്റുമായ ത്വാഖ...

ശ്മശാനത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; മൂന്നുപേർ പിടിയിൽ

കോയമ്പത്തൂര്‍: ശ്മശാനത്തില്‍ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് അതിലുണ്ടായിരുന്ന മൂന്നര പവന്‍...

ടെലഗ്രാമിനുള്ള താല്‍ക്കാലിക വിലക്ക് നീക്കി

ഡല്‍ഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ...

Related Articles

Popular Categories