ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ-യിലെ അവസാനമത്സരത്തിൽ നോർവെയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഫ്രാൻസ്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്. 32 മിനിട്ടിനകം മൂന്നു ഗോളുകൾ നേടി ഫ്രാൻസിന്റെ ഒസ്മാനേ ഡെംബലേ കളിയില്‍ കിടിലന്‍ പ്രകടനം കാഴ്ച്ചവെച്ചു. നിലവിലെ ബാല ൻ ഡി ഓർ ജേതാവ് കൂടിയായ ഡെംബലേ 7, 20, 32 മിനിട്ടുകളിലായാണ് നോർവേയുടെ വലകുലുക്കിയത്. 21-ാം മിനിട്ടിൽ തേലോ ആസ്ഗാഡിലൂടെ നോർവേയും ഗോൾ നേടിയെങ്കിലും ഇൻജുറി ടൈമിലെ ഡെസിറെ ദുവേയുടെ ഗോളും ചേർത്ത് 4- 1ന് ഫ്രാൻസ് ജയം സ്വന്തമാക്കി.
വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെനഗൽ ഇറാഖിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്തു. പെപ്പെ ഗയെ ഇരട്ട ഗോൾ നേടി. ഹബീബ് ഡിയാര, ഇസ്മാലിയ സാർ, ലിമാൻ എൻഡിയായെ എന്നിവരാണ് സെനഗലിന്റെ മറ്റ് സ്‌കോറർമാർ.
SUMMARY: Dembele scores hat-trick as France beats Norway 4-1
















