കാസറഗോഡ്: ഉസ്‌താദിന്റെ വീട്ടില്‍ വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയില്‍ കാസറഗോഡ് റെയ്‌ഡ്. ചെർക്കളയില്‍ ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയെന്ന ആളുടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിദ്യാനഗർ പോലീസിന് കൈമാറുകയായിരുന്നു.
പോലീസിനൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നുണ്ട്. ‘ദാറുല്‍ അമാൻ’ എന്ന പേരില്‍ പ്രവർത്തിക്കുന്ന കേന്ദ്രത്തിലായിരുന്നു പരിശോധന. വീടിന് മുന്നില്‍ ക്ലിനിക്കിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. മുൻകൂട്ടി ടോക്കണ്‍ എടുത്തതിനുശേഷമാണ് ആളുകള്‍ ചികിത്സക്കെത്തിയിരുന്നത്. രോഗശാന്തിക്ക് എത്തുന്നവർക്ക് മന്ത്രിച്ചോതിയ വെള്ളവും തേനും മറ്റുമാണ് ഇവിടെ പ്രധാനമായും നല്‍കിയിരുന്നതെന്ന് ഉസ്താദ് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങള്‍ എല്ലാം മാറ്റിയതാണ് സഹായി മൊഴി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു മൂന്നു മണിക്കൂർ നീണ്ട റെയ്ഡ് നടന്നത്.
SUMMARY: Fake treatment and witchcraft in Kasaragod Cherkala; Lightning raid at Shihabuddin Faizi’s house
















